Sunday, August 26, 2007

കാണാത്ത നിറങ്ങളൂം കേള്‍ക്കാത്ത ശബ്ദങ്ങളും - ശാന്തന്‍

‘അങ്കിളേ എങ്ങനാ എന്നെ റേഡിയേഷന്‍ അടിക്കുന്നത്?’
‘അസുഖം കരിച്ചു കളയുന്ന വെട്ടം കൊണ്ട്’
‘ആ വെട്ടം കാണുന്നില്ലല്ലോ’
നമുക്കു ചുറ്റും കാണാനാകാത്ത വെട്ടങ്ങളും
കേള്‍ക്കാനാകാത്ത ശബ്ദങ്ങളും ഒത്തിരിയുണ്ട്’
വെറും ഏഴു നിറങ്ങളും കൊറച്ചു ശബ്ദവുമേ സുഹൈലയ്ക്കുള്ളൂ;
ബാക്കിയെല്ലാം ഒളിച്ചിരിക്കിയാ.’
സുഹൈല കുണുങ്ങി ചിരിച്ചുകൊണ്ടോടി.
കാണാത്ത നിറങ്ങളും കേള്‍ക്കാത്ത ശബ്ദങ്ങളും അവളെ പിന്തുടര്‍ന്നു.
റേഡിയേഷന്‍ കഴിഞ്ഞു പോയിട്ട് ഏറെ നാളായി
അവളുടെ കുണുങ്ങിച്ചിരി തേടി ഏതു നിറങ്ങളെ പിന്തുടരണം?
ഇന്നലെ അവള്‍ സ്വപ്നത്തില്‍ വിരുന്നു വന്നു
ഞാനവള്‍ക്ക് പട്ടു പാവാടയും നല്ലൊരു പാട്ടും കൊടുത്തു.
കുണുങ്ങി ചിരിച്ചുകൊണ്ടവള്‍
നിറവും ശബ്ദവുമില്ലാത്ത
സ്വപ്നത്തിലേയ്ക്കു തന്നെ തിരിച്ചു പോയി

2 comments:

ശിവന്‍ said...

ഇനി കുറച്ചുകാലത്തേയ്ക്ക് ഓണപ്പതിപ്പുകളില്‍ നിന്നു മാത്രം..

Sanal Kumar Sasidharan said...

കണ്ണുനനയിച്ച കവിത.നന്ദി