Showing posts with label എസ്. ജോസഫ്. Show all posts
Showing posts with label എസ്. ജോസഫ്. Show all posts

Saturday, January 20, 2007

പച്ചനിറം

കൃഷിനിലങ്ങള്‍ വെള്ളക്കെട്ടുകളായി
പാവല്‍ പന്തലുകള്‍ പാടത്തൊടിഞ്ഞുകിടക്കുന്നു മലയിറങ്ങുമ്പോള്‍
കുരുമുളകുതോട്ടത്തിലെ ആളനക്കംഎന്നിലേക്ക്‌ ഒരു വരിതേടുന്നു
ഒരുവരിയും കുറിക്കാനാവാത്തകെണിയിലാണ്‌
ഞാന്‍ ഒരുവരിയെഴുതുമ്പോള്‍ കുറെവരികള്‍
വരുന്നുഅതിലൊരുവരി എയ്ച്ചേച്ചു നീണ്ടു
ചെല്ലുന്നകുന്നുവഴിയില്‍ സ്വയം
വിധിനടപ്പാക്കുന്ന കര്‍ഷകന്‍ നില്‍പുണ്ടനങ്ങാതെ
അയാള്‍ ഒരു ഏണിതോളത്തുവെച്ചുകൊണ്ട്‌
പോകുന്നുമൂന്നാലു കന്നുകാലികളുടെ
കരച്ചിലുമായിപുല്‍മേടുകളില്‍ ഇരുളുന്നുഭാര്യയ്ക്കും
മക്കള്‍ക്കുമൊപ്പം ഫോട്ടോയില്‍ വന്നു നില്‍ക്കുന്നു
എന്റെ ബന്ധുവല്ലപരിചയക്കാരനുമല്ലലോകത്തിലെ
എല്ലാവഴികളും മറ്റൊരുവഴിയില്‍ നിന്നുള്ള
തുടര്‍വരയാകുന്നതുകൊണ്ടാകാം
എന്റെ പേനത്തുമ്പ്‌
എങ്ങനെയോ അയാളുടെ കാല്‍ച്ചുവട്ടിലെത്തുന്നത്‌.

Friday, January 19, 2007

പാടുവാന്‍ - എസ്. ജോസഫ്

“നിലാവു കണ്ട്
കള്ളനൊട്ടിടെ നിന്നു,
പാടുവാന്‍ “(ഹൈക്കു)

അങ്ങനെയിരിക്കെ കള്ളന്‍
ലോകം മുഴുവന്‍ കൊള്ളയടിച്ചെത്തിയ പണക്കാരന്‍
കൂര്‍ക്കം വലികളാല്‍ പണിതുയര്‍ത്തുന്ന മാളികയിലേയ്ക്കു കയറി.

അപ്പോള്‍ അലഞ്ഞു നടന്ന ഒരു പട്ടി കള്ളന്റെ വീട്ടില്‍ ചെന്നു കട്ടു തിന്നു

പട്ടി പോയ തക്കം നോക്കി,കാത്തു കെട്ടിയിരുന്ന ഒരുത്തന്‍
പട്ടി താമസിച്ചിരുന്ന വീട്ടിലെ പെണ്‍കുട്ടിയെ മോഹിപ്പിച്ച് കൊണ്ടു പോയി

അവനെ അന്വേഷിച്ചു പോയ അവന്റെ ഭാര്യ
മടങ്ങുന്ന വഴിയില്‍ പട്ടിയും കൂടെ കൂടുന്നു

ഒരു ദിവസം കള്ളന്‍ അവളുടെ വീട്ടിലുമെത്തി
ഒറ്റപ്പെട്ടു പോയ അവള്‍ അറ്റക്കൈയ്ക്ക് ഒരു കള്ളനെ വരെ പ്രതീക്ഷിച്ചിരുന്നു
അവള്‍ അവന്റെ മേലെ നിലാവു വിരിച്ചിട്ടു.

പട്ടി അവരെ ചുറ്റിപ്പറ്റി നിന്നു.